2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

സിനിമാനിരൂപണം


23.07.2011 ശനിയാഴ്ച നടന്ന ഫിലിം പ്രദര്‍ശനത്തിന്റെ 
 തുടര്‍ പ്രവര്‍ത്തനമായി ഒരു സിനിമാ നിരൂപണ മത്സരം 
 സംഘടിപ്പിക്കുകയുണ്ടായി.
 ഏറ്റവും മികച്ച രചനയായി തെരഞ്ഞെടുക്കപ്പെട്ടത് 
 ശ്രീലക്ഷ്മി ആര്‍.എസ്. (8 B) ന്റെ സിനിമാ നിരൂപണമാണ്.



     സിനിമ    -ബൈസിക്കിള്‍തീവ്സ്                                          

        ഇറ്റാലിയന്‍ സംവിധായകന്‍ വിറ്റോറിയോ ടി സിക സമ്മാനിച്ച മഹത്തായ സിനിമയാണ് ബൈസിക്കിള്‍ തീവ്സ് (സൈക്കിള്‍ മോഷ്ടാക്കള്‍) ഒന്നാം ലോക മഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റോമാ നഗരത്തിന്റെ കഥ പറയുന്ന, വ്യത്യസ്തതയാര്‍ന്ന മികച്ചൊരു ചലച്ചിത്രമാണ് ബൈസിക്കിള്‍ തീവ്സ് ആരംഭത്തില്‍ തന്നെ കഥാനായകന്‍ സൈക്കിളിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരു ദൃശ്യമുണ്ട്. ഈ ചിത്രത്തിനു പിറകില്‍ ഒരുപാട് കഥകളുണ്ടെന്ന് പിന്നീട് മനസ്സിലാകുന്നു. വായില്‍ തീക്കൊള്ളി വച്ചുകൊണ്ട് സംസാരിക്കുന്ന അഭിനേതാവ് തന്റെ കഥാപാത്രത്തോട് പുറമേ ഏറെ സാദൃശ്യംപുലര്‍ത്തുന്നു. വലിയ കെട്ടിടങ്ങളും ജോലിസ്ഥലങ്ങളും ദാരിദ്ര്യം നിറഞ്ഞ ജീവിതങ്ങളും തിരക്കേറി നീണ്ടുകിടക്കുന്ന പാതകളും പശ്ചാത്തലത്തില്‍ മാറി മാറി നിറയുന്നു. തകര്‍ന്നടിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും വെല്ളത്തിനായുള്ള വഴക്കും സൈക്കിള്‍ വാങ്ങാന്‍ പുതപ്പ് വില്‍ക്കുന്ന ദയനീയവസ്ഥയും റോമാനഗരത്തിന്റെ അന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. 
        സൈക്കിള്‍ വാങ്ങിക്കുമ്പോഴുള്ള ആകാംക്ഷയും അത് നഷ്ടപ്പെടുമ്പോഴുള്ള നിരാശയും സാധാരണക്കാരന്റെ ഏറ്റവും നല്ല ഭാവങ്ങളായി ആ നടന്‍ അഭിനയിക്കുന്നു. കഥാപാത്രങ്ങള്‍ സംഘര്‍ഷങ്ങളോടെ ഏറ്റുമുട്ടുമ്പോള്‍, സംവിധായകന്‍ പശ്ചാത്തല സംഗീതത്തിലൂടെ സ്വാധീനിക്കുന്നു. കഥയുടെ ആഴത്തില്‍ നമ്മെ കൊണ്ടെത്തിക്കാന്‍ പര്യാപ്തമാണ് ഇതിലെ സംഗീതം. ജീവിതത്തില്‍, പ്രത്യേകിച്ച് ദുഃഖങ്ങളില്ലാത്ത സമയത്ത് അന്റോണിയോ മന്ത്രവാദികളെയും അന്ധവിശ്വാസങ്ങളെയും തള്ളിക്കളയുന്നു. എന്നാല്‍ വിഷമസന്ധിയില്‍ അന്ധവിശ്വാസത്തിന്റെ പടിവാതിലില്‍ മുട്ടുകയും ചെയ്യുന്നു. ഇത് സിനിമയിലുള്ള രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലുള്ള കഥാപാത്രത്തിന്റെ മാറ്റങ്ങള്‍ വരച്ചുകാട്ടുന്നു. 
               ബ്രൂണോ എന്ന മൂത്ത മകനും കുടുംബത്തിനുവേണ്ടി ഈ ഇളംപ്രായത്തിലേ പണിയെടുക്കുന്നതാണ് നമ്മള്‍ കാമുന്നത്. ബ്രൂണോയെപ്പോലെ എത്രായിരം കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുന്നുണ്ടാവും? അത്തരത്തില്‍ ചില കുട്ടികളെ തെരുവിന്റെ പല ഭാഗങ്ങളിലും നമ്മള്‍ കാണുന്നുണ്ട്. പക്ഷേ സംവിധായകന്‍ അതിലേക്കൊന്നും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നില്ല. 
             അന്റോണിയോ ജോലിയില്‍ കയറി ആദ്യദിനം തന്നെ അയാളുടെ സൈക്കിള്‍ നഷ്ടപ്പെടുന്നു. തുടര്‍ന്ന് ഈ സിനിമ നീളുന്നത് ആ സൈക്കിളിനായുള്ള അന്വേഷണത്തിലേക്കാണ്. തെരുവിലെ വാഹനത്തിരക്കും ജനത്തിരക്കും അയാളെ വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സാധാരണക്കാരന്റെ വികാരങ്ങളാണ് നമ്മള്‍ നായകനില്‍ കാണുന്നത്. ഇവിടെ ജീവിതവും സിനിമയും ഒന്നാകുന്നു.              പരിഭ്രമിക്കുമ്പോഴും വിഷമം തീര്‍ക്കാന്‍ പാട്ടാസ്വദിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യുന്ന നായകന്‍, സാധാരണക്കാരന്റെ മാനുഷിക വികാരങ്ങളെ പകര്‍ത്തുന്നതു് എന്നെ വളരെ ആകര്‍ഷിച്ചു. റോമാ നഗരത്തിലെ വിശാലമായ റോഡുകള്‍ ആളുകള്‍ അതിരാവിലെ വൃത്തിയാക്കുന്ന രംഗവും എന്റെ മനസ്സില്‍ സ്പര്‍ശിച്ചു. സൈക്കിളിനുള്ള തിരച്ചിലില്‍ അയാള്‍ പലപ്പോഴും നിരാശനാവുകയും കോപാകുലനാവുകയും ചെയ്യുന്നു. അന്റോണിയോയ്ക്കും ബ്രൂണോയ്ക്കും പുറമേ വരുന്ന കഥാപാത്രങ്ങളും അവരുടെ പങ്ക് നന്നായി നിര്‍വഹിക്കുന്നുണ്ട്. ഇതു തന്നെയാണ് സിനിമയുടെ വിജയത്തിനു പിന്നിലുള്ള മുഖ്യ ഘടകം. 
          ബ്രൂണോയുടെ നിഷ്കളങ്കമായ മുഖവും തുറിച്ചു നോട്ടവും കുസൃതികളും മനോഹരമായ നിരവധി രംഗങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ജീവിതത്തിലെ സങ്കീര്‍ണമായ പല വികാരങ്ങളും മിന്നിമറയുന്ന രംഗങ്ങളുണ്ട്. ചിലര്‍ തിരക്കു പിടിച്ച് പായുമ്പോള്‍ മറ്റു ചിലര്‍ വഴിയോരങ്ങളില്‍ കളിച്ചും ചിരിച്ചും കുമിളകള്‍ പറത്തിവിട്ടും ജീവിതം രസകരമാക്കുന്നു. 
           ഒരച്ഛന്റെയും മകന്റെയും ബന്ധത്തെ വളരെ നല്ലരീതിയില്‍ ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഏതോ കുട്ടി പുഴയില്‍ വീണതുകണ്ട് ഓടിയെത്തുന്ന അന്റോണിയോയുടെ ഇടനെഞ്ചെരിഞ്ഞത് നമ്മള്‍ കാണുന്നു. മകന്റെ കൈയും പിടിച്ച്, മോഷ്ടാവെന്ന് മുദ്രകുത്തപ്പെട്ട അന്റോണിയോ നടന്നു മറയുന്ന അവസാന രംഗം നമ്മുടെ ഹൃദയം വിങ്ങിപ്പൊട്ടും. നിരാശയുടെയും നിസ്സഹായതയുടെയും പടുകുഴിയിലാണ് സിനിമ അവസാനിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. 
                ഇന്നത്തെ കാലഘട്ടത്തില്‍ ദാരിദ്ര്യം എന്തെന്ന് അറിയാത്തവരാണേറെയും. ലാഭക്കൊതിയുടെയും ഉയര്‍ന്ന ജോലിയുടെയും പിറകേ പോകുന്ന അനേകം പേര്‍ക്ക് നല്ലൊരു വഴിത്തിരിവാകും ഈ ചിത്രം. അനേകം സാരോപദേശങ്ങള്‍ ഈ സിനിമയിലൂടെ സംവിധായകന്‍ കൈമാറുന്നുണ്ട്. ദാരിദ്ര്യത്തിന്റെ തീക്ഷ്ണത ശക്തമായിത്തന്നെ പകര്‍ന്നുതരാന്‍ ബൈസിക്കിള്‍ തീവ്സിന് കഴിയുന്നു. സിനിമ വെറും വിനോദോപാധിയല്ല. ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകേണ്ടത് ഇക്കാലത്ത് വലിയൊരാവശ്യം കൂടിയാണ്. ഒരു ക്ലാസിക് സിനിമയുടെ ഉത്തമാംശങ്ങളെല്ലാം ഒത്തിണങ്ങിയ നല്ലൊരു സിനിമയാണ് "ബൈസിക്കിള്‍ തീവ്സ്"

                                                 * * * * * * * * * *
                                        



2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

പൂര്‍വവിദ്യാര്‍ഥി സംഗമം


വര്‍ക്കല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി 
 പൂര്‍വവിദ്യാര്‍ഥികളുടെ ഒരു സംഗമം 
 5.8.2011 വെള്ളിയാഴ്ച 
 ഉച്ചയ്ക്ക് 2 മണിക്ക് 
 നടന്നു.
 ബഹുമാനപ്പെട്ട എം.എല്‍.എ.
 ശ്രീ.വര്‍ക്കല കഹാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
 നൂറ്റാണ്ടിന്റെ കര്‍മ്മസാരഥ്യം ഏറ്റെടുത്ത് മുന്നോട്ട് കുതിക്കുന്ന 
 ഈ വിദ്യാലയമുത്തശ്ശിക്ക് ആശംസകളര്‍പ്പിക്കാനും 
ഓര്‍മ്മകള്‍ പംകുവയ്ക്കാനും 
 സമൂഹത്തിന്റെ നാനാ തുറകളില്‍ 
 പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുകൂടുകയുണ്ടായി.
 പൂര്‍വവിദ്യാര്‍ഥികള്‍ക്കായി പുതുതലമുറയുടെ
 കലാവിരുന്നും സങ്കടിപ്പിച്ചിരുന്നു.










2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

വായനവേദി


 വിദ്യാരംഗം കലാസാഹിത്യവേദിയുടെ നൂതന സംരംഭം -                                                                  
   വായനാവേദി                                                                                                                 
                                                                                                                                    
 പുസ്തകവായനയ്ക്കും ചര്‍ച്ചയ്ക്കും ഒരു സ്ഥിരം വേദി.                                                                             
 എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കാണ് വായനവേദി കൂടുക.                                                           
 യു.പി.വിഭാഗത്തിനും എച്ച്.എസ്.വിഭാഗത്തിനും ഒന്നിടവിട്ടുള്ള                                                            
 ദിവസങ്ങളില്‍ അവസരം.                                                                                                    
 വായിച്ച പുസ്തകത്തിന്റെ സവിശേഷതകള്‍ ഒരാള്‍                                                                         
 അവതരിപ്പിക്കുകയും മറ്റു കുട്ടികള്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍                                                                  
 അവരവരുടെ അഭിപ്രായങ്ങള്‍ പറയുകയും വേണം.                                                                        
 അര മണിക്കൂറാണ് ഈ പരിപാടിയുടെ സമയം.                                                                             
                                                                                                                                      
  ആദ്യമായി 28.07.2011 വ്യാഴാഴ്ച ഉച്ചയ്ക്ക് U.P. വിഭാഗത്തിന്റെ                                                        
  വായനാവേദി.                                                                                                                 
  പുസ്തകം, മുട്ടത്തുവര്‍ക്കിയുടെ പ്രസിദ്ധമായ ബാലസാഹിത്യകൃതി,                                                        
  'ഒരു കുടയും കുഞ്ഞുപെങ്ങളും'              


        

 
പുസ്തകം പരിചയപ്പെടുത്തുന്നത് പല്ലവികൃഷ്ണ (6 B)                                                                        
 
                                                                                                                                     

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

വിദ്യാരംഗം ഫിലിം ക്ലബ്





  വിദ്യാരംഗം കലാസാഹിത്യ വേദി
 ഈ വര്‍ഷം പുതിയൊരു പ്രവര്‍ത്തനം ആരംഭിക്കുകയാണ്...
 കുട്ടികളുടെ കലാവാസനകളെ തൊട്ടുണര്‍ത്തുന്നതോടൊപ്പം 
 ഈ നൂറ്റാണ്ടിന്റെ കലയായ സിനിമയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ 
 ഉള്‍ക്കൊള്ളുവാനും ഒരവസരം...

          വിദ്യാരംഗം - ഫിലിം ക്ലബ് 

  ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 
 ഫിലിം ക്ലബ് രൂപീകരിക്കുന്നത്. 
 അറുപതോളം കുട്ടികളെയാണ് ഈ വര്‍ഷം അംഗങ്ങളാക്കുന്നത്.
 ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ചകളിലാണ് നടത്തുന്നത്.
 എല്ലാ മാസവും മൂന്നാമത്തെയോ നാലാമത്തെയോ ശനിയാഴ്ചയാണത്.
 പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തനായ ഘടനയുണ്ട്.
 രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രവ്രത്തന സമയം.
 ആദ്യത്തെ കാല്‍ മണിക്കൂര്‍ രജിസ്ട്രേഷന്‍,
 പിന്നീട് ഒന്നര മണിക്കൂര്‍ സിനിമ പ്രദര്‍ശനം,
 പത്ത് മിനിറ്റ് ഇടവേള,
 തുടര്‍ന്ന് അര മണിക്കൂര്‍ കണ്ട സിനിമയുടെ ചര്‍ച്ച.
 അടുത്ത രണ്ട് ദിവസത്തിനകം എല്ലാ കുട്ടികളും സിനിമാ നിരൂപണം 
 തയ്യാറാക്കി സമര്‍പ്പിക്കണം.  
  


  ഉദ്ഘാടനം 23.07.2011

     ഉദ്ഘാടന ചിത്രം -
BICYCLE THIEVES
സൈക്കിള്‍ മോഷ്ടാക്കള്‍ 
സംവിധാനം &
തിരക്കഥ - VITTORIO DE SICA
വര്‍ഷം - 1948
ഭാഷ - ഇറ്റാലിയന്‍    
VITTORIO DE SICA
ഇറ്റാലിയന്‍ സാഹിത്യകാരന്‍ LUIGI BARTOLINI യുടെ ഇതേ പേരിലുള്ള നോവലിനെ ആധാര മാക്കിയാണ് DE SICA "സൈക്കിള്‍ മോഷ്ടാക്കള്‍” സംവിധാനം ചെയ്തത്.
രണ്ടാം ലോകമഹായുദ്ധ
ത്തിനുശേഷമുള്ള റോമാനഗരമാണ് കഥയുടെ പശ്ചാത്തലം.
അന്റോണിയോ എന്ന സാധാരണക്കാരനാണ് ഇതിലെ കേന്ദ്ര
കഥാപാത്രം. അയാള്‍ക്ക് ഒരു കമ്പനിയുടെ പോസ്റ്ററൊട്ടിക്കുന്ന
ജോലി കിട്ടുന്നു. പക്ഷേ, സൈക്കിള്‍ കൂടിയേ തീരൂ. ബഡ്ഷീറ്റ്
വിറ്റ് ഒരു സൈക്കിള്‍ വാങ്ങുന്നു. എന്നാല്‍ ആദ്യ ദിവസംതന്നെ
സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. തുടര്‍ന്ന്, മകന്‍ ബ്രൂണോയ്ക്കൊപ്പം
സൈക്കിളിനായുള്ള അന്വേഷണവും അലച്ചിലും...വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍...


                           
  
അഭിനേതാക്കള്‍ -
LAMBERTO MAGGIORANI – ANTONIO RICI
ENZO STAIDA – BRUNO (SON)
LIANELLA – MARIA



*********

വായന മത്സരം


സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും മാതൃഭൂമിയും ചേര്‍ന്ന്   
നടത്തുന്ന അഖില കേരള വായനമത്സരത്തിന്റെ       
സ്കൂള്‍തല മത്സരം 20.07.2011 (ബുധന്‍)            
ഉച്ചയ്ക്ക് നടന്നു.                                                                                                                    
തെരഞ്ഞെടുക്കപ്പെട്ടവര്‍ - 
                    ഒന്നാം സ്ഥാനം - കല്യാണി രാജു (10 A) 
            രണ്ടാം സ്ഥാനം - സംഗീത് കൃഷ്ണ (9 G)
             മൂന്നാം സ്ഥാനം - നയന (10 G)